പ്രതീക്ഷിച്ച പല കാര്യങ്ങളിലും ബജറ്റ് ഒന്നും പറഞ്ഞില്ല. ഏറ്റവും പ്രധാനം തൊഴിലുറപ്പ് പദ്ധതിതന്നെ. പദ്ധതിക്കായി നീക്കിയിരിപ്പ് എത്രയെന്ന് ധനമന്ത്രി പറഞ്ഞില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപനയെക്കുറച്ചോ സർക്കാർ ഓഹരി കുറയ്ക്കുന്നതിനെക്കുറിച്ചോ പരാമർശമില്ല. സർക്കാരിന്റെ പ്രധാന വരുമാന മാർഗമായി കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നത് പൊതുമേഖലാ ഓഹരി വിൽപനയാണ്. ലക്ഷ്യം കാണാനായില്ലെങ്കിലും എൽഐസി അടക്കം പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി വിൽപനയിലൂടെ സർക്കാർ കാര്യമായ നേട്ടമുണ്ടാക്കുകയും ചെയ്തു. ബിപിസിഎൽ അടക്കം ചില പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ അതേക്കുറിച്ചൊന്നും ഇത്തവണ ഒരു പരാമർശവുമില്ല.
ബജറ്റിൽ പ്രതീക്ഷിച്ച കാര്യങ്ങൾ, പരമാർശിക്കാത്ത കാര്യങ്ങൾ
