തേയില വിപണി പിടിക്കാൻ ഈസ്റ്റേൺ

റീബ്രാൻഡിങ്ങുമായി ഈസ്റ്റേണിൻ്റെ ചായബ്രാൻഡായ ഈസ്റ്റി. അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് ‌തേയില വിൽപ്പനയിൽ നിന്ന് 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുകയാണ്. കമ്പനി. 1968-ൽ എംഇ മീരാൻ സ്ഥാപിച്ച മീരാൻ ​ഗ്രൂപ്പിൻ്റെ ഭാഗമാണ് ഈസ്റ്റി.
നിലവിൽ 30,000 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഈസ്റ്റി എന്ന പേരിൽ തേയില എത്തിക്കുന്നുണ്ട്. അടുത്ത 15 മാസത്തിനുള്ളിൽ 136 വിതരണ റൂട്ടുകളിലൂടെ 49,000 ഔട്ട്ലെറ്റുകളിലേക്ക് തേയില വിൽപ്പന വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വ‍ർഷം 120 കോടി. രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. എഫ്എംസിജി രം​ഗത്ത് പുതിയ ഏറ്റെടുക്കലുകളും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
20 രാജ്യങ്ങളിൽ ഇതിനോടകം ഈസ്റ്റി സാന്നിധ്യമറിയിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതർ പറയുന്നു. യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് തേയില വിൽപ്പന വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഓണം പ്രമാണിച്ച് പ്രീമിയം ചായയായ ഈസ്റ്റി സ്‌പെഷ്യൽ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഡാർജിലിംഗ്, ആസാം, നീലഗിരി, ഹിമാലയം എന്നിവിടങ്ങളിൽ നിന്നുള്ള ഓർഗാനിക്, ഓർത്തഡോക്സ് ചായ ഇനങ്ങളും ഉടൻ വിപണിയിലെത്തിക്കാൻ ഈസ്റ്റി തയ്യാറെടുക്കുന്നുണ്ട്.

ഗുണമേന്മയിലും, രുചിയിലും പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈസ്റ്റിയെ വിശ്വസ്ഥമായ ചായ ബ്രാൻഡാക്കി മാറ്റിയത്. ഇനി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനായി, എഫ്.എം.സി.ജി ഗത്തെ തന്ത്രപരമായ ഏറ്റെടുക്കലുകളും ഞങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് കമ്പനിയുടെ വളർച്ചയെക്കുറിച്ച് സംസാരിച്ച ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.